കീവ്: റഷ്യ കനത്ത ആക്രമണം നടത്തി പിടിച്ചെടുത്തിരിക്കുന്ന മരിയൂപോളിലെ യുക്രെയ്ൻ നിവാസികളെ ഒഴിപ്പിക്കൽ തുടരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സംഘത്തിന്റെയും സന്നദ്ധസംഘടനകളുടേയും മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ തുടരുന്നത്. മരിയൂപോളിലെ ഫാക്ടറി മേഖലയിൽ കുടുങ്ങിക്കിടന്ന ജനങ്ങളെയാണ് ഉഭയകക്ഷി തീരുമാന പ്രകാരം ഒഴിപ്പിക്കുന്നത്.
അതിശക്തമായ മിസൈൽ ആക്രമണങ്ങളിലൂടെയാണ് മരിയൂപോളിനെ റഷ്യ ഒറ്റപ്പെടുത്തിയത്. ഇതിനിടെ ഹൈവേകളിലും മറ്റ് മേഖലകളിലും റഷ്യൻ സൈന്യം ഇറങ്ങിയതോടെ മരിയൂപോളിലെ ഒന്നരലക്ഷത്തിലേറെ വരുന്ന പൗരന്മാർ നഗരത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് യുക്രെയൻ സൈനികർക്കൊപ്പം പൗരന്മാർ അസെറ്റ്‌സോൾ ഉരുക്കു നിർമ്മാണ ശാല മേഖലയിൽ ഒറ്റപ്പെട്ടുപോയത്. പുറത്തുകടന്നാൽ റഷ്യൻ സൈന്യം കൂട്ടക്കൊല നടത്തുമെന്ന് ഉറപ്പായതോടെയാണ് ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ നേരിട്ട് ഇറങ്ങിയത്.
ഇതിനിടെ യുക്രെയ്ൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധത്തിന് എല്ലാ പിന്തുണയും അമേരിക്കൻ സെനറ്റും പ്രഖ്യാപിച്ചു. അമേരിക്കൻ പാർലമെന്റായ ദ ഹൗസിന്റെ സ്പീക്കർ നാൻസി പെലോസി യുക്രെയ്ൻ പ്രസിഡന്റ് വൊലാദിമീർ സെലൻസ്‌കിയെ നേരിട്ട് വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപി്ച്ചു.
Comments