ലക്‌നൗ: ഉത്തർപ്രദേശിലെ സംഭാലിൽ മുസ്ലീം സമുദായത്തിൽപ്പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഏറ്റുമുട്ടലിൽ വെടിവെയ്പ്പും കല്ലേറും ഉണ്ടായതായി പോലീസ് വ്യക്തമാക്കി. ഈദ് ദിനത്തിൽ പ്രാർത്ഥന നടത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് തെരുവു യുദ്ധത്തിലേക്ക് വഴി മാറിയത്.
സംഭലിലെ അസ്‌മോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ ഫിറോസാണ് തർക്കം തുടങ്ങി വെച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.സംഘർഷം വെടിവെയ്പ്പിലേക്ക് വഴിമാറിയതോടെയാണ് ഗുലാം മുനതാസ,സാഹിൽ,മുജിവ് എന്നിവർക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സംഭാൽ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിന് കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സേനയെ ഇപ്പോഴും മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments