തൃക്കാക്കരയിൽ ചുവരെഴുത്ത് മായ്ക്കുമ്പോൾ; സമുദായ പരിഗണന വന്നപ്പോൾ അരുൺകുമാർ പടിക്ക് പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ ചുവരെഴുത്ത് മായ്‌ക്കുമ്പോൾ; സമുദായ പരിഗണന വന്നപ്പോൾ അരുൺകുമാർ പടിക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

തൃക്കാക്കരയിൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിരാശരായി പാർട്ടി പ്രവർത്തകർ. അഡ്വ. കെ. എസ്. അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു എല്ലാവരും കരുതിയത്. അതിനനുസരിച്ച് മണ്ഡലത്തിൽ ചുവരെഴുത്തുകൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ എഴുതിയ ചുമരുകൾ മായ്ച്ച് പുതിയ പേര് എഴുതേണ്ട അവസ്ഥയിലാണ് പാർട്ടി പ്രവർത്തകർ. സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം ആദ്യമായാണ് ഇത്തരൊമൊരു സാഹചര്യമുണ്ടാകുന്നത്. മുൻകാലങ്ങളിൽ എതിരാളികളേക്കാൾ വേഗത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മുൻകൈ നേടുന്ന രീതിയാണ് എൽഡിഎഫ് സ്വീകരിക്കാറുളളത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അരുൺകുമാറിന്റൈ പേരിനാണ് മുൻതൂക്കം ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ അരുൺകുമാർ. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകർക്കും യുവനേതാവിനോട് തന്നെയായിരുന്നു താത്പര്യം. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം അരുൺകുമാറിന് വേണ്ടി വോട്ട് അഭ്യർഥനയും തുടങ്ങിയിരുന്നു. എന്നാൽ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചപ്പോൾ അരുൺകുമാർ അനഭിമതനാവുകയായിരുന്നു. അത് സ്ഥാനാർഥി പ്രഖ്യാപനം വൈകാനിടയാക്കി.

കെ റെയിൽ വിഷയത്തിലുൾപ്പെടെ സർക്കാരിന് വേണ്ടി ശക്തമായി വാദിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നേതാവാണ് കെ.എസ്.അരുൺകുമാർ. ഇത് കൂടി പരിഗണിച്ചാണ് അരുൺകുമാറിനെ മത്സരിപ്പിക്കാൻ ആദ്യം എൽഡിഎഫിൽ ധാരണയായത്. എന്നാൽ കാത്തോലിക് വിഭാഗം പ്രബല ശക്തിയായ മണ്ഡലത്തിൽ അരുൺകുമാറിന് സാധ്യതയില്ലെന്ന് ഒരു വിഭാഗം വാദിച്ചു.

ഇതോടെയാണ് അരുൺകുമാറിന്റെ പേര് പരിഗണിക്കാതെ മറ്റൊരു സ്ഥാർഥിക്ക് വേണ്ടി പ്രഖ്യാപനം നീട്ടിയത്. അതിനിടയ്‌ക്ക് പാർട്ടി പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തും തുടങ്ങി. അരുൺകുമാർ തന്നെ സ്ഥാനാർഥിയാകുമെന്നായിരുന്നു അവർ കരുതിയത്. ഒടുവിൽ ചുവരെഴുത്ത് നിർത്തിവയ്‌ക്കാൻ പാർട്ടി മേൽഘടകങ്ങളിൽ നിന്ന് തന്നെ നിർദേശം വന്നു. ഡോ. ജോ ജോസഫ് കാത്തോലിക സഭയുമായി അടുപ്പമുളള ആളാണ്. അതാണ് പാർട്ടിയുമായി ബന്ധമില്ലാതിരുന്നിട്ടും സ്ഥാനാർഥിയാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. കാത്തോലിക സഭയുടെ പിന്തുണയോട് കൂടി ബാലികേറാമലയായ തൃക്കാക്കര മണ്ഡലം പിടിച്ചടക്കാനാകുമെന്ന കണക്ക്കൂട്ടലിലാണ് സിപിഎം നേതൃത്വം.

 

Tags: dr. jo joseph
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies