ടെൽ അവീവ്: ഇസ്രായേലിൽ ആക്രമണത്തിന് ശ്രമിച്ചവരെ വകവരുത്തി സൈന്യം. ജറുസലേം പ്രശ്നത്തെ കലാപമാക്കി മാറ്റാൻ നടത്തിയ ശ്രമത്തിനെയാണ് സൈന്യം നേരിട്ടത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ മാർച്ച് മാസം പലസ്തീൻ നേതാവിന്റെ ആഹ്വാന പ്രകാരം കലാപം അഴിച്ചുവിട്ട അതേ സംഘമാണ് ഇന്നലെ തെരുവിലിറങ്ങിയത്. അറബ് വംശജർ ഭീകരാക്രമണ ശ്രമമാണ് നടത്തിയതെന്നും 14 പേർ മുൻമാസങ്ങളിൽ ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരു ന്നെന്നും ഇസ്രായേൽ ഭരണകൂടം പറഞ്ഞു.
ഇന്നലെ അസ്ക്വാ പള്ളിയിൽ നിന്നും ഇസ്രായേലി പോലീസിന് നേരെ തുടർച്ചയായ കല്ലേറു നടത്തിക്കൊണ്ടാണ് കലാപ ശ്രമം ആരംഭിച്ചത്. ഇസ്രായേലിൽ തുടർച്ചയായി ആക്രമണ പരമ്പര നടത്താനാണ് പലസ്തീൻ ഭീകരസംഘടനകളുടെ ശ്രമമെന്നും അത് അടിച്ചമർത്തുക തന്നെ ചെയ്യുമെന്നും സൈന്യം പറഞ്ഞു.
ഇസ്രായേൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച വ്യാഴാഴ്ച ഒരു പലസ്തീൻ പൗരനെ പ്രതിഷേധിച്ച തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ പല്സതീനും ഹമാസും പ്രസ്താവനകളും ഇറക്കിയിരുന്നു.
Comments