കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പാവപ്പെട്ടവർക്കും, പിന്നാക്കം നിൽക്കുന്നവർക്കും, വനിതകൾക്കും, കുട്ടികൾക്കും ഉൾപ്പെടെ സമസ്ത മേഖലയിലും ഉള്ളവർക്കൊപ്പമാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ ബിജെപി ഏറ്റവും വലിയ ശക്തിയാകും. അതിന് തെളിവാണ് സമ്മേളനത്തിനെത്തിയ ജനങ്ങളെന്ന് നദ്ദ വ്യക്തമാക്കി.
നിലവിൽ കേരളത്തിന്റെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. മത വിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറി. പിണറായി വിജയൻ സർക്കാർ എല്ലാവരോടും തുല്യമായി പെരുമാറുന്നുവെന്ന വ്യാജപ്രചാരണം ഉണ്ടാക്കുകയാണ്. എന്നാൽ അവർ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രമായി കേരളം മാറിയെന്നും സർക്കാരിന്റെ നിശബ്ദതയാണ് അക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ജെപി നദ്ദ പറഞ്ഞു.
മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യൻ സമൂഹം അത് പ്രകടിപ്പിക്കുന്നുണ്ട്. അവർ നർക്കോട്ടിക് ജിഹാദിനെ കുറിച്ചുള്ള അവരുടെ ആശങ്കകൾ പങ്കുവെച്ചെത്തിയിരുന്നു. എന്നാൽ അവരുടെ പ്രശ്‌നങ്ങൾ പിണറായി വിജയൻ പരിഹരിച്ചില്ല. പിണറായി വിജയൻ ജനങ്ങളെ വിഭജിച്ചാണ് പരിഗണിക്കുന്നത്. കേരളത്തിൽ നിന്നും ഇസ്ലാമിക ഭീകരവാദം ഇല്ലാതാക്കുമെന്നും ജെപി നദ്ദ വ്യക്തമാക്കി.
രാഷ്‌ട്രീയ അക്രമങ്ങൾ കേരളത്തിൽ കൂടുന്നു. കഴിഞ്ഞ വർഷം 125 രാഷ്‌ട്രീയ കൊപലപാതകങ്ങൾ നടന്നു. അതിൽ 15 എണ്ണം പിണറായി വിജയന്റെ കണ്ണൂർ ജില്ലയിൽ ആണ്. അക്രമങ്ങളെല്ലാം മുഖ്യമന്ത്രിയുടെ സ്ഥലത്താണ് കൂടുതലും നടക്കുന്നത്. കേരള സർക്കാർ നടത്തുന്നത് മുഴുവനും അഴിമതിയാണ്. സി പി എമ്മിന്റെ അക്രമത്തെ ചെറുത്ത് നിൽക്കുകയും ബി ജെ പി ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന കോഴിക്കോട്ടെയും സംസ്ഥാനത്തെയും പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും നദ്ദ പറഞ്ഞു.
Comments