ന്യൂഡൽഹി : ഹനുമാൻ ജയന്തി ദിനത്തിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ മതതീവ്രവാദികൾ അറസ്റ്റിൽ. മൂന്ന് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 36 ആയി.
ജഹാംഗിർപുരി സ്വദേശികളായ ജാഹിർ ഖാൻ, അനാബുൾ, തബ്‌രേസ് എന്നിവരാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നാലെ ഇവർ മൂന്ന് പേരും ഒളിവിൽ പോയിരുന്നു. ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സംഭവത്തിലെ ഇവരുടെ പങ്ക് വ്യക്തമായത്.
ജാഹിർ ഖാനും, അനാബുളും ഹിന്ദുക്കളെ ആക്രമിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് തിരയുന്നുവെന്ന മനസ്സിലാക്കിയ ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ചെയ്ത ശേഷം പ്രദേശത്തുതന്നെയുള്ള ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഇവർ രഹസ്യമായി സ്വന്തം വീട്ടുകളിൽ എത്തിയിരുന്നു. ഇതറിഞ്ഞ പോലീസ് സംഘം ഇവർ തിരിച്ചുപോകുന്നതിനിടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. വിശദ വിവരങ്ങൾക്കായി ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ 36 പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
Comments