ശ്രീനഗർ: ജമ്മുകശ്മീരിലെ രക്തച്ചൊരിച്ചിലുകളിലൂടെ പാകിസ്താന്റെ ഭീകരമുഖം എക്കാലവും ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ അനാവരണം ചെയ്തിട്ടുള്ളതാണ്. ഭയമില്ലാതെ ജീവിക്കാനായി പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരുടെ ഒരുപാട് കഥകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ കശ്മീരിലെ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ചാണ് സൈറ നിസാം എന്ന യുവതി എത്തിയിരിക്കുന്നത്.
പാകിസ്താനിലെ സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ തുറന്നു കാട്ടുന്ന വീഡിയോയാണ് സൈറ പങ്കുവെച്ചത്. പാക് ഭീകരർ സ്ത്രീകളെ നിലത്തിട്ട് ചവിട്ടി അരയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യ തങ്ങളെ ഇവിടെ നിന്നും രക്ഷിച്ചില്ലായിരുന്നെങ്കിൽ തങ്ങളുടെ അവസ്ഥ ഇതാകുമായിരുന്നുവെന്നും യുവതി കുറിയ്‌ക്കുന്നു. ഇന്ത്യയ്‌ക്ക് നന്ദിയെന്നും യുവതി ട്വിറ്ററിൽ പറയുന്നു.
മൂന്ന് സ്ത്രീകളെ നിലത്തിട്ട് ചവിട്ടി അരയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. നിലത്ത് അവശയായി കിടക്കുന്ന സ്ത്രീയുടെ കഴുത്തിൽ ചവിട്ടുന്നതും മാരകായുധം വെച്ച് അടിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. പാകിസ്താനിൽ നിന്നുള്ള സമാനമായ നിരവധി വീഡിയോകളാണ് വീഡിയോയ്‌ക്ക് കമന്റായി ലഭിച്ചിരിക്കുന്നത്. ചിലർ ഇന്ത്യയെ അഭിനന്ദിച്ചും എത്തിയിട്ടുണ്ട്.
പാകിസ്താനിലെ മുസ്ലീം മതമൗലികവാദികളുടെ അതിക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. പാകിസ്താൻ മുസ്ലീം രാജ്യമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്ക് സ്ഥാനമില്ല. മറ്റ് മതസ്ഥരെ അവിടെ ജീവിക്കാൻ അനുവദിക്കില്ല. മതം മാറണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നത്. മതം മാറാൻ തയ്യാറാകാത്തവരെയാണ് ആക്രമണത്തിന് ഇരയാക്കുന്നതും.
Imagining myself in place of the poor girl, if India did not save us from Pakistan in 1947. pic.twitter.com/bPFOPBOccf
— Zaira Nizaam 🇮🇳 (@Zaira_Nizaam) May 7, 2022
Comments