ഭുവനേശ്വർ : ഒഡീഷയിൽ കുടുംബ പ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭർതൃമതിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത് മൗലാന. ജലേശ്വർ സ്വദേശി മൗലാന ഷറഫ് ആണ് ഭർതൃവീട്ടുകാരുടെ പിന്തുണയോടെ യുവതിയെ പീഡിപ്പിച്ചത്. എന്നാൽ പൂജാരി പീഡിപ്പിച്ചെന്ന തരത്തിലാണ് ചില മാദ്ധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ 79 ദിവസമായി യുവതി പീഡനത്തിന് ഇരയായി വരികയായിരുന്നു. 2017 ലായിരുന്നു യുവതി വിവാഹം ചെയ്തത്. രണ്ടര വയസ്സുള്ള ആൺകുട്ടിയും യുവതിയ്‌ക്കുണ്ട്. വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടതോടെ ഭർതൃവീട്ടുകാർ യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ ആരംഭിച്ചു. ഇതിനിടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരവും യുവതി അറിഞ്ഞു. ഇതോടെ വിഷമത്തിലായ യുവതിയോട് ഭർതൃമാതാവാണ് മൗലാനയെ സന്ദർശിക്കാൻ നിർദ്ദേശിച്ചത്. മൗലാനയ്‌ക്കൊപ്പം കഴിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നായിരുന്നു ഇവർ യുവതിയോട് പറഞ്ഞത്.
ഭർതൃമാതാവിന്റെ നിർദ്ദേശത്തെ തുടർന്ന് യുവതി മൗലാനയെ കാണാൻ എത്തി. പ്രശ്‌നങ്ങൾ കേട്ട മൗലാനാ തന്നോടൊപ്പം തങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമ്മതമല്ലെന്ന് അറിയിച്ചതോടെ യുവതിയെയും കുട്ടിയെയും മുറിയിൽ ഇട്ട് പൂട്ടി. തുടർന്ന് പീഡിപ്പിച്ചുവരികയായിരുന്നു.
ഇതിനിടെ ഒരിക്കൽ മൗലാന മുറിയിൽ മൊബൈൽ ഫോൺ മറന്നുവെച്ചു. ഇതുകണ്ട യുവതി വീട്ടിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. യുവതിയുടെ വീട്ടുകാർ ഉടനെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തിയാണ് യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചത്.
Comments