ന്യൂഡൽഹി: സമസ്തയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകൾ വേദിയിൽ വരരുതെന്ന് പറയുന്നതിനർത്ഥം സ്ത്രീകൾ പൊതുവിടങ്ങളിൽ വരരുതെന്നല്ലേ എന്ന് ഗവർണർ ചോദിച്ചു. ഇതിനെതിരേയും ബോധവത്കരണം ആവശ്യമാണ്. സ്ത്രീകളെ ചുമരുകൾക്ക് ഇടയിലേക്ക് തള്ളുന്നതിനെതിരെ സമൂഹം നിലകൊള്ളുമെന്നും ഗവർണർ പറഞ്ഞു.
പെൺകുട്ടികളെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. പെൺകുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് ഗവർണർ നേരത്തെ പ്രതികരിച്ചിരുന്നു. സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണിത്. എന്നാൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഗവർണർ ചോദിച്ചിരുന്നു.
ഹിജാബ് ധരിച്ചാണ് പെൺകുട്ടി വേദിയിലേക്ക് എത്തിയത്. ആ പെൺകുട്ടിയാണ് അപമാനിച്ചത്. അതുകൊണ്ടുതന്നെ ഹിജാബ് അല്ല വിഷയം. മറ്റു ചിലതാണ്. വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ചതിലൂടെ പെൺകുട്ടിയുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത്. അതിനാൽ നേതാവിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.
Comments