ചെന്നൈ: മതപരിവർത്തനത്തിനായുള്ള പീഡനം സഹിക്കാനാകാതെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഹിന്ദു യുവതി. രാമനാഥപുരം സ്വദേശിനി വലർമതിയാണ് ശരീരത്തിൽ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ക്രിസ്തു മതത്തിലേക്ക് മാറണമെന്ന നിർബന്ധവും പീഡനവും സഹിക്കാൻ കഴിയാതായതോടെയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി രാമനാഥപുരത്ത് കുടുംബവുമൊത്ത് താമസിച്ചുവരികയാണ് യുവതി. അടുത്തിടെ വലർമതിയുടെ വീടിന് സമീപമുള്ള ചിലർ ക്രിസത്യൻ മതം സ്വീകരിച്ചിരുന്നു. ഇവരാണ് മതം മാറാൻ ആവശ്യപ്പെട്ട് വലർമതിയെ ശല്യം ചെയ്യുന്നത്. താത്പര്യമില്ലെന്ന് പറഞ്ഞെങ്കിലും ഇവർ മതംമാറാൻ ആവശ്യപ്പെട്ട് നിർബന്ധിച്ചു. താത്പര്യമില്ലെന്ന് കട്ടായം പറഞ്ഞതോടെ അപവാദ പ്രചാരണവും തുടങ്ങി.
ഇതേ തുടർന്ന് വലർമതി പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് നിരവധി പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് വലർമതി പറഞ്ഞു. മതംമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് വീടിന് മുൻപിലൂടെയുള്ള റോഡ് അടച്ചു. തന്റെ മകനെ മർദ്ദിച്ച് കൊന്നു. വ്യാജ പരാതികൾ നൽകി അപമാനിച്ചെന്നും വലർമതി വ്യക്തമാക്കി.
Comments