ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. കല്യാൺപൂർ സ്വദേശി ഒമർ അബ്ദുള്ളയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാൾ ഹിന്ദു ദേവന്മാരെയും, ദേവികളെയും അധിക്ഷേപിച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ പ്രദേശവാസികളിൽ ചിലർ പരാതി നൽകി. ഇതിലാണ് അറസ്റ്റ്. പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഒമർ അബ്ദുള്ള ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് ഊർജ്ജിത അന്വേഷണമാണ് ഇയാൾക്കെതിരെ പോലീസ് നടത്തിയത്. സുഹൃത്തിന്റെ വാടക വീട്ടിൽ നിന്നാണ് ഒമർ അബ്ദുള്ളയെ പോലീസ് പിടികൂടിയത്.
ഹിന്ദുക്കൾക്കും, ഹിന്ദു ദൈവങ്ങൾക്കുമെതിരെ ഇയാൾ നിരവധി തവണ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരിക്കൽ ഇയാൾ പ്രദേശവാസികൾക്ക് നേരെ വധഭീഷണി മുഴക്കിയതായും ആക്ഷേപമുണ്ട്.
Comments