ലക്‌നൗ: പുതിയ മദ്രസകളെ ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നിർദ്ദേശം ഉത്തർപ്രദേശ് മന്ത്രിസഭായോഗം അംഗീകരിച്ചു. അഖിലേഷ് യാദവ് സർക്കാരിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കണമെന്ന ഉത്തരവിറക്കി ഒരാഴ്‌ച്ചയ്‌ക്കുള്ളിലാണ് ധനസഹായം നിർത്തലാക്കുന്നത്.
കഴിഞ്ഞ ബജറ്റിൽ യുപി സർക്കാർ മദ്രസാ നവീകരണ പദ്ധതിയ്‌ക്കായി 479 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 16,000 മദ്രസകളിലെ 558 സ്ഥാപനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ഈ സാഹചര്യത്തിൽ പുതിയ മദ്രസകൾക്ക് പണം ലഭിക്കുകയില്ല. മുൻ വർഷത്തിലും പുതുതായി നിർമ്മിച്ച മദ്രസകൾക്ക് യോഗി സർക്കാർ പണം അനുവദിച്ചിരുന്നില്ല. സംസ്ഥാനത്തുടനീളമുള്ള മദ്രസകളിൽ 20 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
സംസ്ഥാനത്തെ പല മദ്രസകളും നിലവാരം പുലർത്താത്തതിനെ തുടർന്നാണ് ഗ്രാൻഡ് നൽകേണ്ടെന്ന തീരുമാനമെടുത്തത്. മോഡേൺ മദ്രസ പദ്ധതി പ്രകാരം സംസ്ഥാനത്തെ മദ്രസകളിൽ അന്വേഷണം നടത്താൻ യോഗി സർക്കാർ കഴിഞ്ഞമാസം നിർദ്ദേശം നൽകിയിരുന്നു. മദ്രസകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ രാജ്യസ്‌നേഹം വളർത്താനാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
Comments