ന്യൂയോർക്ക്: ആഗോള സുരക്ഷയുടേയും ഭക്ഷ്യസുരക്ഷയുടേയും വിഷയത്തിൽ അനാവശ്യ മായി ഇന്ത്യയേയും ജമ്മുകശ്മീരിനേയും വലിച്ചിഴച്ച പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സഹായമാണെന്നും മേഖലയിൽ ഭരണകൂടം നേരിട്ട് ഭീകരരെ വളർത്തി വിടുന്ന ഒരു രാജ്യമായി പാകിസ്താൻ തരംതാണിരിക്കുന്നുവെന്നും ഇന്ത്യ തുറന്നടിച്ചു.
ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അത് അങ്ങിനെ തന്നെ നിലനിൽക്കും. ഇത്തരം വിഷയം ഇന്ത്യയുടെ അഖണ്ഡതയുമായി ബന്ധപ്പെട്ടതാണ്. ഐക്യാരാഷ്‌ട്രസഭയ്‌ക്കും ലോകരാഷ്‌ട്രങ്ങൾക്കും ഇന്ത്യ നേരിടുന്ന ബാഹ്യ ആഭ്യന്തര പ്രശ്‌നങ്ങൾ കൃത്യമായി അറിയാം. ഈ വിഷയത്തിൽ യാതൊരു അവ്യക്തതയും ഇന്ത്യയ്‌ക്കോ മറ്റ് ലോകരാജ്യങ്ങൾക്കോ ഇല്ലയെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യക്കെതിരെ സംസാരിക്കാൻ മാത്രം പ്രത്യേകം സമ്മേളനം വിളിച്ച ബിലാവൽ ഇന്ത്യയുടെ കശ്മീർ നയത്തെ വിമർശിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ ഐക്യരാഷ്‌ട്രസഭയിലും സുരക്ഷാ കൗൺസിലും തങ്ങളുടെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തിക്കഴിഞ്ഞു. പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം ഒരു തലത്തിലുള്ള സഹകരണവും സാദ്ധ്യമല്ലെന്ന വസ്തുത ഒരിക്കൽകൂടി ഊന്നിപ്പറഞ്ഞിരിക്കുകയാണ്.
ഇതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ബിലാവൽ ഭൂട്ടോ നടത്തിയ കൂടിക്കാഴ്ചയെ ശക്തമായി വിമർശിച്ച് അഫ്ഗാനിസ്ഥാൻ അനുകൂലികൾ രംഗത്തെത്തി. താലിബാന് അഫ്ഗാൻ സമ്മാനിച്ചത് പാകിസ്താൻ പരിശീലിപ്പിച്ച ഭീകര രാണെന്നും അമേരിക്ക പാകിസ്താന്റെ ഭീകരതയുടെ ഇരയാണെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു. ബിലാവൽ ഭൂട്ടോയെ കാണാൻ അനുവദിച്ചത് തന്നെ തെറ്റാണെന്നും ആന്റണിബ്ലിങ്കന് ഇനി ഭീകരതയ്‌ക്കെതിരെ ശബ്ദിക്കാൻ അവകാശമില്ലെന്നും അഫ്ഗാൻ അനുകൂലികൾ പറഞ്ഞു.
Comments