ശ്രീനഗർ: പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളെ തുടർന്ന് പുനരധിവാസം ആവശ്യപ്പെടുന്ന കശ്മീരിലെ പണ്ഡിറ്റുകളെ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ. പണ്ഡിറ്റുകളിലെ സർക്കാർ ജീവനക്കാരെ സന്ദർശിച്ച ഗവർണർ അവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.
ബുദ്ഗാമിലെ ഷെയ്ഖ്പൂര ട്രാൻസിറ്റ് കോളനിയിലാണ് കശ്മീരി പണ്ഡിറ്റുകളായ സർക്കാർ ഉദ്യോഗസ്ഥർ പുനരധിവാസം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നത്. പണ്ഡിറ്റുകളായ സർക്കാർ ജീവനക്കാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് ഗവർണർ ഉറപ്പുനൽകി.
കശ്മീരിലെ ന്യൂനപക്ഷ സമുദായമായ പണ്ഡിറ്റുകൾ അവരുടെ പുനരധിവാസമാണ് ആവശ്യപ്പെട്ടിരുന്നത്. കശ്മീർ താഴ്‌വരയിൽ തങ്ങൾ സുരക്ഷിതരല്ലെന്നും സുരക്ഷിതത്വമുള്ള മറ്റ് സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്നുമാണ് പണ്ഡിറ്റുകളുടെ ആവശ്യം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കശ്മീരി പണ്ഡിറ്റായിരുന്ന രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഭട്ടിന്റെ കുടുംബത്തിന് നാല് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പണ്ഡിറ്റുകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 14-നായിരുന്നു തെഹ്‌സിൽ ഓഫീസിന് മുന്നിൽ ഭട്ടിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.
Comments