അനധികൃത സ്വത്ത് സമ്പാദനം; ഹരിയാന മുൻ മുഖ്യമന്ത്രിക്ക് നാല് വർഷം തടവ് ശിക്ഷ; നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടും; 50 ലക്ഷം പിഴയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത സ്വത്ത് സമ്പാദനം; ഹരിയാന മുൻ മുഖ്യമന്ത്രിക്ക് നാല് വർഷം തടവ് ശിക്ഷ; നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടും; 50 ലക്ഷം പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 08:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്‌ക്ക് നാല് വർഷം തടവ് ശിക്ഷ. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ റോസ് അവന്യൂ കോടതിയാണ് ശിക്ഷ വിധിച്ചത്.

ചൗട്ടാലയുടെ നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടാനും അൻപത് ലക്ഷം രൂപ പിഴയീടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി വികാസ് ധൾ ആണ് ശിക്ഷ പ്രസ്താവിച്ചത്. പിഴ തുകയിൽ അഞ്ച് ലക്ഷം രൂപ സിബിഐയ്‌ക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

കീഴടങ്ങാൻ 10 ദിവസത്തെ സമയം ചൗട്ടാലയുടെ അഭിഭാഷകൻ ചോദിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. അടിയന്തരമായി കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലേക്ക് മാറ്റാനാണ് കോടതി ഉത്തരവ്. 1993- 2006 കാലഘട്ടത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

ഇന്നലെയാണ് കേസിൽ വാദം പൂർത്തിയായത്. തുടർന്ന് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചൗട്ടാല ഇന്നലെ കോടതി മുറിയിൽ എത്തിയിരുന്നു. ജൻമനാ പോളിയോ ബാധിച്ച ചൗട്ടാലയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ ശിക്ഷയുടെ കാഠിന്യം കുറയ്‌ക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ സിബിഐയ്‌ക്ക് വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് ഗുപ്ത ശക്തമായി എതിർത്തു.

കേസിൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിനുളള സന്ദേശമാണതെന്നുമായിരുന്നു സിബിഐയുടെ വാദം. പൊതു പ്രവർത്തകനായതുകൊണ്ടു തന്നെ ശിക്ഷയിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഇത് രണ്ടാമത്തെ കേസിലാണ് ചൗട്ടാല ശിക്ഷിക്കപ്പെടുന്നതെന്നും സിബിയ്‌ക്ക് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1), 13(2) പ്രകാരമാണ് ശിക്ഷ വിധിച്ചത്. 1999 ജൂലൈ 24 മുതൽ 2005 മാർച്ച് 5 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഓം പ്രകാശ് ചൗട്ടാല വരവിൽ കവിഞ്ഞ സ്വത്തുക്കളും വസ്തുവകകളും സമ്പാദിച്ചുവെന്നാണ് സിബിഐ കേസ്. 1467 കോടി രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് കേസ്.

Tags: Disproportionate assetsസിബിഐ
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies