തിരുവനന്തപുരം: ഉത്തർപ്രദേശിന്റെ മാതൃകയിൽ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് സർക്കാർ നിർദ്ദേശം നൽകി. ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയാണ് സർക്കാർ ഇത് പ്രായോഗികമാകുന്നത്.
ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടിയെന്നാണ് സൂചന. ആരാധനാലയങ്ങളും, മത സാമുദായിക സംഘടനകളും ഉച്ചഭാഷിണികളും, സ്പീക്കറുകളും ഉപയോഗിക്കുന്നത് നിയമാനുസൃതമല്ല. ഇത് കുട്ടികൾക്കും പ്രായമായവർക്കും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതേ തുടർന്നാണ് നിയമം കർശനമാക്കാനുള്ള സർക്കാരിന്റെ തീരുമാനം. നിയമങ്ങൾ ആരാധനാലയങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് സർക്കാർ സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി, സ്പീക്കർ എന്നിവയുടെയും, വാദ്യോപകരണങ്ങളുടെയും ഉപയോഗത്തിനെതിരെ ബാലാവകാശ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
Comments