ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പ്രഭാഷണം നടത്തുന്നതിൽ നിന്ന് വിലക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല. ഹ്യുമാനിറ്റി ടൂർ എന്ന പേരിൽ നടത്തുന്ന പരിപാടി നടക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് റദ്ദാക്കുന്നതായി അറിയിപ്പ് ലഭിച്ചത്.
ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഹിന്ദുഫോബിക് ഓക്‌സ്‌ഫോഡ് യൂണിയനിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു അവർ എന്നെ ഒഴിവാക്കിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓക്‌സ്‌ഫോർഡ് യൂണിയന്റെ നിയുക്ത പ്രസിഡന്റ് പാകിസ്താൻകാരനാണെന്നും നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പോരാട്ടത്തിൽ അദ്ദേഹം ജനങ്ങളുടെ പിന്തുണ തേടി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റി, ബ്രിട്ടീഷ് പാർലമെന്റ് തുടങ്ങി നിരവധി പ്രശസ്ത സ്ഥലങ്ങൾ എന്നെ ക്ഷണിച്ചതിനാലാണ് ഈ ടൂർ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇന്നലെ വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ, ഞാൻ അവിടെ എത്തിയപ്പോൾ, പരിപാടി വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയില്ലെന്ന് അവസാന നിമിഷം എന്നോട് പറഞ്ഞു. ഇപ്പോൾ, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ പൂർണമായും തടയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും പാകിസ്താൻ, കശ്മീരി വിദ്യാർത്ഥികൾ പരിപാടിയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാലാണ് ഇത് സംഭവിച്ചത്. ഇവർ വംശഹത്യ നിഷേധിക്കുന്നവരാണെന്നും ഫാസിസ്റ്റുകളാണെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി മിസ്റ്റർ നരേന്ദ്ര മോദിയെ ഞാൻ പിന്തുണയ്‌ക്കുന്നു എന്നതാണ് അവർ കാണുന്ന കുറ്റം എന്ന് അദ്ദേഹം വിമർശിച്ചു.
Comments