ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് വന്നതിന് പിന്നാലെ സ്വപ്നനേട്ടം സ്വന്തമാക്കിയ മിടുമിടുക്കരുടെ കഥകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മിടുക്കും അർപ്പണബോധവും കഠിന്വാധ്വാനവും ഒരുപോലെ ഉണ്ടെങ്കിൽ മാത്രം നേടിയെടുക്കാവുന്നതാണ് സിവിൽസർവീസ് പരീക്ഷയിലെ റാങ്ക്. പുറത്തുവരുന്ന കഥകളിൽ ഏറെ വ്യത്യസ്തമായ കഥയാണ് ദിവ്യാ പാണ്ഡയുടേത്. ആദ്യ ശ്രമത്തിൽ തന്നെ 323 ാം റാങ്ക് നേടിയ ഈ ഝാർഖണ്ഡുകാരിയുടെ വിജയഗാഥ ആരെയും അത്ഭുതപ്പെടുത്തും.
ക്രെയിൻ ഓപ്പറേറ്ററുടെ മകളായ ദിവ്യയ്ക്ക് സ്മാർട്ട്ഫോൺ മാത്രമാണ് പഠനസഹായിയായി കയ്യിലുണ്ടായിരുന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടെ 18 മണിക്കൂർ പഠിച്ച് ഒരു വർഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്നം നേടിയെടുത്തത്. 2017 ൽ റാഞ്ചി സർവ്വകലാശാലയിൽ നിന്നാണ് ദിവ്യ ബിരുദം നേടിയത്.
ഇന്റർനെറ്റ് അറിവിന്റെ മഹാസാഗരമാണെന്നും ശരിയായി വിനിയോഗിച്ചാൽ മികച്ച പഠനസഹായി ആണെന്നും ദിവ്യപറയുന്നു. സിവിൽ സർവീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റ് കോച്ചിങ്ങനൊന്നും ചേർന്നിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേർത്തു.പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി താൻ പ്രവൃത്തിയ്ക്കുമെന്ന് ഇരുപത്തിനാലുകാരിയായ ദിവ്യ ഉറപ്പ് നൽകുന്നു. സഹോദരി പ്രിയദർശിനിയും ഝാർഖണ്ഡ് പബ്ലിക് സർവ്വീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രിലിമിനറി ടെസ്റ്റ് പാസായിട്ടുണ്ട്.
Comments