കീവ്: ഡോൺബാസ് നഗരം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതിരോധം എത്രകണ്ട് ഫലപ്രദമാകും എന്നതിൽ ഉത്തരം പറയാനാകാതെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി. ഓരോ ദിവസവും മരിച്ചുവീഴുന്ന സൈനികരുടെ കണക്കുകൾ നിരാശയോടെയാണ് സെലൻസ്‌കി അവതരിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 100 സൈനിക രെങ്കിലും റഷ്യൻ മിസൈൽ ആക്രമണത്തിലും അല്ലാതേയും കൊല്ലപെടുന്നതായാണ് കണക്ക്.
ഇതുവരെ എത്ര സൈനികർ കൊല്ലപ്പെട്ടു എന്ന കണക്ക് യുക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ 5500 മുതൽ 11000 സൈനികർ വരെയാകാം എന്ന കണക്കാണ് യുഎസ് പ്രതിരോധ വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ആയിരക്കണക്കിന് സാധാരണക്കാരുടെ കണക്ക് ഇതിന് പുറമേയാണ്. അമേരിക്ക ആയുധങ്ങൾ എത്തിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും റഷ്യക്കെതിരെ പിടിച്ചു നിൽക്കാൻ പ്രയാസമാണെന്ന വസ്തുതയാണ് യുക്രെയ്ൻ ഭരണാധികാരി മുന്നോട്ടുവയ്‌ക്കുന്നത്.
യുക്രെയ്‌നിലെ ഏതു മേഖലയും നിലവിൽ ഭീഷണിയുടെ നിഴലിലാണ്. യുക്രെയ്‌നെ ഘട്ടംഘട്ടമായി കീഴടക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഉപരോധങ്ങൾ ശക്തമാകുന്നതിനനുസരിച്ച് യുക്രെയ്‌ന് മേൽ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. മനുഷ്യത്വരഹിതമായ ക്രൂരതാണ് പുടിൻ നടത്തുന്നതെന്നാണ് അന്താരാഷ്‌ട്ര പ്രതിരോധ വിദഗ്ധർ കുറ്റപ്പെടുത്തുന്നത്.
കിഴക്കൻ മേഖലയിലെ നഗരങ്ങളായ സെവ്‌റോഡോൺസ്റ്റീക്, ലിസിചാൻസ്‌ക് എന്നിവയാണ് നിലവിൽ കീവിനും ഖാർകീവിനുമൊപ്പം രക്ഷിച്ചു നിർത്തിയിരിക്കുന്നത്. ഇതിനിടെ ഖാർ കീവിൽ നിന്നും നടത്തിയ ശക്തമായ പ്രതിരോധത്തെ തുടർന്ന് റഷ്യൻ സേനയെ തുരത്താനും അതിർത്തിയിൽ റഷ്യയോട് 20 കിലോമീറ്റർ മാത്രം ദൂരത്തേക്ക് സൈന്യത്തെ എത്തിക്കാനാ യെന്നുമാണ് സെലൻസ്‌കി അവകാശപ്പെടുന്നത്.
Comments