കോഴിക്കോട് : കോടഞ്ചേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് പഞ്ചായത്തിന്റെ അനുമതിയോടെ വെടിവെച്ചുകൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടിക്രമങ്ങൾ. തോക്ക് ലൈസൻസുള്ള ബാബുവാണ് പന്നിയെ വെടിവെച്ചത്.
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അധികാരം നൽകിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗത്തിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർക്ക് അധികാരം നൽകിയിരുന്നു.
എന്നാൽ വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്‌ഫോടകവ്‌സതുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.
Comments