യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറ്റം തുടരുന്നു. മെയ് മാസത്തെ ഇടപാടുകളുടെ മൂല്യം 10 ലക്ഷം കോടി രൂപ കടന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) വ്യക്തമാക്കി. തൽക്ഷണ തത്സമയ പേയ്‌മെന്റ് സംവിധാനം ഈ മാസം 595 കോടി ഇടപാടുകൾ രജിസ്റ്റർ ചെയ്തു. ഏപ്രിലിൽ ഇത് 558 കോടിയായിരുന്നു.
രാജ്യത്ത് 2016ൽ ആരംഭിച്ച യുപിഐ, കൊറോണ മഹാമാരിയുടെ സമയത്താണ് വ്യാപകമായ സ്വീകാര്യത നേടിയത്. മഹാമാരിയുടെ തുടക്കത്തിൽ അതായത് 2020 മാർച്ച് മാസത്തിൽ ഇടപാടുകളുടെ എണ്ണം 124 കോടി ആയിരുന്നു. അതായത് 2.06 ലക്ഷം കോടി രൂപയുടെ മൂല്യമുളള ഇടപാടുകൾ.
2021 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിമാസ ഇടപാടുകളുടെ എണ്ണം 117 ശതമാനം വർദ്ധിച്ചു. ഇടപാടുകളുടെ മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി ഉയർന്ന് 5 ലക്ഷം കോടിയിലേക്ക് ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിൽ യുപിഐ ഇടപാട് മൂല്യങ്ങളിൽ ഒരു ട്രില്യൺ ഡോളർ മറികടന്നു. UPI, RuPay, ഭാരത് ബിൽ പേ മുതലായവ കൈകാര്യം ചെയ്യുന്ന NPCI, UPI ഇടപാടുകൾ അടുത്ത രണ്ടോ മൂന്നോ വർഷങ്ങളിൽ പ്രതിദിനം 1 ബില്യൺ ഡോളർ ആണ് ലക്ഷ്യമിടുന്നത്.
NPCIയ്‌ക്ക് രണ്ട് പ്രധാന ജോലികളുണ്ട്. ഫീച്ചർ ഫോണുകളിലും സ്മാർട്ട്‌ഫോണുകൾക്ക് ഓഫ്‌ലൈൻ മോഡിലും UPI പ്രവർത്തനക്ഷമമാക്കുകയാണ് ഇതിന്റെ പ്രധാന ചുമതല. ഫീച്ചർ ഫോണുകൾക്കായുള്ള UPI 123Pay പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
PhonePe, Google Pay, Paytm Payments Bank എന്നിവയാണ് യുപിഐയുടെ ഭൂരിഭാഗം ഇടപാടുകളും നടത്തുന്നത്. പ്രതിമാസ ഇടപാടുകളിൽ PhonePe-യുടെ വിപണി വിഹിതം 47 ശതമാനമാണ്. അതേസമയം Google Pay, Paytm Payments Bank എന്നിവയ്‌ക്ക് യഥാക്രമം 35, 15 ശതമാനം ഉണ്ട്. ഈ വർഷം മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ ഉപഭോക്താക്കളെ ഓൺബോർഡ് ചെയ്യുന്നത് നിർത്താൻ പേടിഎം പേയ്‌മെന്റ് ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു. ബാങ്ക് ഇപ്പോൾ അതിന്റെ ആപ്പിൽ യുപിഐയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.
Comments