കൊച്ചി: തൃക്കാക്കര വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ കെവിതോമസിനെതിരെ പ്രതിഷേധവും മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ തിരുത മീൻ കയ്യിലെടുത്താണ് പ്രവർത്തകർ കെവി തോമസിനെതിരെ മുദ്രാവാക്യം വിളിച്ചത്.
കെവി തോമസിന്റെ വീട്ടിലേക്ക് തിരുത മീനുമായി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. വീടിന് സമീപം മാർച്ച് പോലീസ് തടഞ്ഞു.റോഡിൽ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരുത തൊമ്മിയെ കൂട്ടുപിടിച്ച് ഇരട്ടചങ്കൻ വന്നപ്പോൾ ഞങ്ങളന്ന് പറഞ്ഞതല്ലേ തൃക്കാക്കര വിട്ടു തരില്ലെന്ന് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകർ സംഘടിച്ചെത്തിയത്.
കെവി തോമസ് ഇടത് ചേരിയിലേക്ക് പോയത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിരുന്നു. പ്രചരണത്തിലുൾപ്പടെ സിപിഎമ്മിനൊപ്പം കെവി തോമസ് ചേർന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അവമതിപ്പിന് കാരണമായി.
അതേസമയം തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴ് റൗണ്ട് പൂർത്തിയാക്കിയപ്പോൾ ഉമ തോമസിന്റെ ലീഡ് 15000 ത്തിലധികമായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ സമയം പിടി തോമസ് നേടിയ ലീഡിനേക്കാൾ ഇരട്ടി വോട്ടുകൾ പിടിച്ചാണ് തൃക്കാക്കരയിൽ ഉമാ തോമസ് മുന്നിട്ട് നിൽക്കുന്നത്.
Comments