മുഖ്യമന്ത്രി ഒന്നാം പ്രതി; അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണ്ണം കൊടുത്തുവിട്ടത്; പിസി ജോർജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി ഒന്നാം പ്രതി; അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണ്ണം കൊടുത്തുവിട്ടത്; പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 12:22 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : ഒരു മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിന് അപമാനമാണ്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി. കോട്ടയം പ്രസ്സ് ക്ലബ്ബിൽ വെച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സരിതയുമായി തനിക്ക് ഏറെ കാലമായി അടുത്ത ബന്ധമുണ്ടെന്നും ഇപ്പോൾ നടക്കുന്നത് പോലുള്ള പ്രചാരണങ്ങൾ അനാവശ്യമാണെന്നും പിസി ജോർജ് പറഞ്ഞു. താൻ സമീപിച്ച രാഷ്‌ട്രീയ നേതാക്കൾ തന്നെ പിച്ചി ചീന്തിയപ്പോൾ നല്ല രീതിയിൽ തന്നെ സമീപിച്ചത് പിസി ജോർജ് മാത്രമാണെന്ന് സരിത പറഞ്ഞിട്ടുണ്ട്. താൻ സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അത് ഗുഢാലോചനയ്‌ക്ക് ആയിരുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു.

സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന് കണ്ടതാണ്. സ്വപ്‌നയുടെ കൈപ്പടയിൽ എഴുതിയ കത്തും പിസി ജോർജ് പുറത്തുവിട്ടു. സന്ദീപ് നായർ നിരന്തരം കുറ്റം ചെയ്യുന്നയാളാണെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്വപ്‌നയുടെ കത്തിൽ പറയുന്നു. എന്നാൽ ഈ കേസിൽ എൻഐഎ അയാളെ മാപ്പുസാക്ഷിയാക്കി എന്നാണ് സ്വപ്‌ന സുരേഷ് പിസി ജോർജിന് നൽകിയ കത്തിൽ പറയുന്നത്.

2016 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സ്വപ്നയെ വിളിച്ച് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് പോകാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കാൻ പറഞ്ഞുവെന്നാണ് കത്തിലുള്ളത്. ഇത് സ്വപ്‌ന ചെയ്തു. തുടർന്ന് വീണ്ടും വിളിച്ച് ”മുഖ്യമന്ത്രി പോയി, പക്ഷേ അദ്ദേഹത്തിന്റെ ബാഗ്ഗേജ് കൊണ്ടുപോകാൻ മറന്നു” എന്ന് പറഞ്ഞു, അത് എത്തിച്ച് കൊടുക്കണമെന്നും പറഞ്ഞു. ഉടനെ സ്വപ്‌ന കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ ഒരാളെ ബാഗേജുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് അയച്ചു. കോൺസുലേറ്റിൽ ബാഗ് സ്‌കാൻ ചെയ്തപ്പോൾ കണ്ടത് നോട്ട് കെട്ടുകളാണ്.

സരിത്താണ് അന്നത്തെ കോൺസുലേറ്റിലെ പിആർഒ. മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് അധികം വൈകാതെ ഇന്ത്യയിലേക്ക് നയതന്ത്ര പാക്കേജ് എത്തി. ഇത് സന്ദീപ് നായർ കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥർ തുറന്നുനോക്കിയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ വിളിച്ച് നയതന്ത്ര പാഴ്‌സൽ തുറക്കരുത് എന്ന് നിർദ്ദേശം നൽകിയെങ്കിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് തുറന്നു. മുപ്പത് കിലോ സ്വർണമാണ് അന്ന് പിടച്ചെടുത്തത്.

കേസ് എടുത്തപ്പോൾ ശിവശങ്കറും സ്വപ്‌നയും സരിത്തുമെല്ലാം പ്രതിയായി. സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പിസി ജോർജ് പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണം കൊടുത്തുവിട്ടത്. അന്വേഷണം സിബിഐക്ക് പോകുമെന്ന് വ്യക്തമായതോടെയാണ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കേസ് രജിസ്റ്റർ ചെയ്ത് മൂന്നാം മാസം ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങി സർക്കാർ ഉദ്യോഗത്തിൽ തിരിച്ചുകയറി. സ്വപ്‌നയും സരിത്തും 16 മാസം ജയിലിൽ കഴിഞ്ഞു. കേസ് പഴയതാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോൾ സ്വപ്‌നയും സരിത്തും പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളാണ് പുറത്തുവരുന്നത് എന്നും പിസി ജോർജ് പറഞ്ഞു.

Tags: Swapna Sureshpc georgePinarayi Vijayansaritha
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies