കോതമംഗലം: പക്ഷി നിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ എൽദോസിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. ഇന്നലെ എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കോതമംഗലം പോലീസിൽ പരാതിനൽകിയിരുന്നു. ഇതു പ്രാകാരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തിൽ സജീവമായിരുന്നു. വിദേശിയർ അടക്കം നിരവധി പക്ഷിനിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിർത്തിയിരുന്ന ആളാണ് എൽദോസ്.
പക്ഷികളുടെ പിന്നാലെ നടക്കുന്ന എൽദോസിന് നാട്ടുകാർ സ്നോഹത്തോടെ നൽകിയതാണ് പേരിനൊപ്പമുള്ള’ പക്ഷി ‘ എന്ന പേര്.
Comments