ഡെറാഡൂൺ: യുക്രെയ്‌ന് മേലുള്ള റഷ്യയുടെ ആക്രമണം മൂന്നാം മാസവും തുടരുമ്പോൾ ആക്രമണത്തെ അനുകൂലിക്കാത്ത റഷ്യൻ ജനതയുടെ എണ്ണം വർദ്ധിക്കുന്നു. എവറസ്റ്റിൽ യുക്രെയ്ൻ പതാക ഉയർത്തിയാണ് റഷ്യൻ പർവ്വതാരോഹക തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നാം തിയതിയാണ് കാത്യ ലിപ്ക എന്ന പർവ്വതാരോഹക എവറസ്റ്റിന്റെ ഒരു ഭാഗത്ത് മലകയറ്റം പൂർത്തിയാക്കിയശേഷം യുക്രെയ്ൻ പതാക ഉയർത്തി അത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വലിയ ആവേശത്തോടെയാണ് റഷ്യൻ ജനതയ്‌ക്കൊപ്പം യുക്രെയ്ൻ ജനങ്ങളും പോസ്റ്റ് ലൈക്ക് ചെയ്ത് വൈറലാക്കിയത്.
ലോകത്തെ കൊടുമുടി കയറുന്നതിനേക്കാൾ ധൈര്യമാണ് കാത്യ കാണിച്ചിരിക്കുന്നത്. ലോകത്തിന്റെ നെറുകയിൽ നിന്നാണ് കാത്യ സത്യം വിളിച്ചുപറഞ്ഞത്. നിങ്ങൾ ഒരു പ്രേരണയാണെന്നാണ് യുക്രെയ്ൻ പൗരൻ ട്വീറ്റ് ചെയ്തത്.
പുടിനെ ഏതുവിധത്തിലും അടിന്തിരമായ തടയാൻ എല്ലാവരും തയ്യാറാകണം. റഷ്യയ്‌ക്കു ള്ളിൽ നിന്നുള്ള ഇത്തരം ആത്മാർത്ഥമായ ശ്രമങ്ങൾക്ക് നന്ദി പറയുന്നു എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.
നെവാൽനിയെ മോചിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്ന പ്രതിപക്ഷ അനുയായികളും ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. കാത്യയുടെ എവറസ്റ്റിന് മുകളിലെ യുക്രെയ്ൻ പതാക ഉയർത്തിയതിനെ അഴിമതിക്കും ക്രൂരതയ്‌ക്കും എതിരായ പോരാട്ടമെന്നാണ് വിശേഷിപ്പിക്കുന്നത്.
യുക്രെയ്‌നെതിരെയുള്ള ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്നും റഷ്യ നടത്തുന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും വലിയൊരു വിഭാഗം റഷ്യൻ ജനത വിമർശിക്കുകയാണ്. യുക്രെയ്‌നിലെ സൈന്യത്തിന് നേരെ യുദ്ധം ചെയ്യുന്നതിന് പകരം നിരപരാധികളായ ജനങ്ങളെ കൊന്നുതള്ളുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് പലയിട ത്തും ചെറുകൂട്ടായ്മകളെങ്കിലും പ്രകടനങ്ങളിലൂടെ പ്രതിഷേധിക്കുന്നുണ്ട്.
Comments