ചെന്നൈ: തകർന്ന ക്ഷേത്രങ്ങൾക്കായി ധനസമാഹരണം നടത്തിയതിന്റെ പേരിൽ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു യൂട്യൂബർക്ക് ജാമ്യം. പേരാമ്പല്ലൂർ സ്വദേശി കാർത്തിക് ഗോപിനാഥിനാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തകർന്ന ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ ധനസമാഹരണം നടത്തി നൽകിയതിനാണ് കാർത്തികിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സിരുവഞ്ചൂർ, പേരാമ്പല്ലൂർ എന്നിവിടങ്ങളിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും തകർന്ന നിലയിലാണ്. ഇവയുടെ പുന:രൂദ്ധാരണത്തിനായി പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെയാണ് കാർത്തിക് സ്വന്തം നിലയ്‌ക്ക് ക്ഷേത്ര സംരക്ഷണത്തിനായി മുന്നിട്ടറിങ്ങയത്.
തുടർന്ന് ഹിന്ദു വീടുകളിൽ നിന്നും ധനസമാഹരണം നടത്തി ക്ഷേത്ര അധികൃതർക്ക് കൈമാറി. ഇതറിഞ്ഞ ഹിന്ദു റിലീജിസ് ആന്റ് ചാരിറ്റബിൽ എൻഡോവ്‌മെന്റ് (എച്ച്ആർസിഇ) പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
രണ്ട് പ്രദേശങ്ങളിലെയും ക്ഷേത്രങ്ങൾ സർക്കാർ വകുപ്പായ എച്ച്ആർസിഇയ്‌ക്ക് കീഴിൽ ആണ്. അതിനാൽ ധനസമാഹരണം നടത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം അനുമതി ആവശ്യപ്പെട്ട് അധികൃതർക്ക് കാർത്തിക് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതിൽ തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
Comments