ശ്രീനഗർ: പ്രവാചക നടത്തിയെന്ന് പറഞ്ഞ് ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ. കശ്മീർ സ്വദേശിയായ ഫൈസൽ വാനിയാണ് മാപ്പപേക്ഷിച്ച് രംഗത്ത് വന്നത്. വാനിയ്ക്കെതിരെ ഹിന്ദുക്കൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് മാപ്പ് അപേക്ഷിച്ചത്.
നൂപുർ ശർമ്മയുടെ തലയറുക്കാൻ ആഹ്വാനം ചെയ്തുള്ള വീഡിയോ സന്ദേശം ആയിരുന്നു ഫൈസൽ വാനി പങ്കുവെച്ചിരുന്നത്. ഡീപ്പ് പെയ്ൻ ഫിറ്റ്നെസ് എന്ന് പേരുള്ള സ്വന്തം യൂട്യൂബ് ചാനലിൽ ആയിരുന്നു വീഡിയോ പുറത്തുവിട്ടത്. ഷർട്ടിടാതെ ഒരു കയ്യിൽ വാളും, മറു കയ്യിൽ തലയില്ലാത്ത നൂപുർ ശർമ്മയുടെ ചിത്രവുമായിരുന്നു ഇയാൾ യൂടൂബിൽ പങ്കുവെച്ചത്. മതമൗലികവാദികൾ ഇത് വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെയാണ് ഹിന്ദുക്കൾ പ്രതിഷേധവുമായി രംഗത്തുവന്നത്.
യൂട്യൂബ് ചാനൽ ഹിന്ദുക്കൾ വ്യാപകമായി അൺ സബ്സ്ക്രൈബ് ചെയ്യാൻ ആരംഭിച്ചു. ഇതിന് പുറമേ ഇയാൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉയർന്നു. ഇതോടെ യൂട്യൂബ് വീഡിയോയിൽ തന്നെ മാപ്പപേക്ഷിച്ച് രംഗത്തുവരികയായിരുന്നു.
ആ വീഡിയോ ചിത്രീകരിച്ചത് താൻ തന്നെയാണ് വാനി പറഞ്ഞു. എന്നാൽ അതിന് പിന്നിൽ ദുരുദ്ദേശ്യം ഇല്ല. ആ വീഡിയോ താൻ ഡിലീറ്റ് ചെയ്തു. വീഡിയോ കാരണം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.
താൻ വീഡിയോ എഡിറ്റിംഗിനുള്ള കോഴ്സിൽ ചേർന്നിട്ടുണ്ട്. അങ്ങനെ എഡിറ്റ് ചെയ്തതാണ് ചിത്രം. നിങ്ങൾക്ക് വേണമെങ്കിൽ പരിശോധിക്കാമെന്നും വീഡിയോയിൽ പറയുന്നു.
Comments