ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ഒമ്പതംഗ സംഘം പിടിയിൽ. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ആധാർകാർഡും പൗരത്വവുമായി ബന്ധപ്പെട്ട രേഖകളും ലഭിക്കുന്നത് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന സംഘമാണ് പിടിയിലായത്. ബംഗ്ലാദേശ് പൗരനായ മുഹമ്മദ് അബ്ദുൾ അലീം, സുമൻ ഇസ്ലാം,സുഹൈൽ അഹമ്മദ്, മുഹമ്മദ് ഹിദായത്ത്, ആയിഷ, മുഹമ്മദ് അമീൻ സെയ്ത്, രാകേഷ്, സയ്യിദ് മൻസൂർ, ഇഷ്തിയാഖ് പാഷ എന്നിവരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരിലുള്ള രേഖകളും കൊറോണ റിപ്പോർട്ടുകളും വ്യാജ സീലുകളും നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
അഞ്ച് വ്യാജ സീലുകൾ, 26 വ്യാജ ലെറ്റർ ഹെഡുകൾ, 16 മൊബൈൽ ഫോണുകൾ, മൂന്ന് സിപിയു, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് പ്രിന്ററുകൾ, 31 ആധാർ കാർഡുകൾ, 13 പാൻ കാർഡുകൾ, 28 വോട്ടർ ഐഡികൾ,നാല് ഇ-ശ്രാം സർട്ടിഫിക്കറ്റുകൾ, അഞ്ച് ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡുകൾ, രണ്ട് എടിഎം കാർഡുകൾ, മൂന്ന് വോട്ടർ ഐഡി അപേക്ഷാ ഫോറം-6, ആധാർ എൻറോൾമെന്റ്/അപ്ഡേറ്റ് ഫോമിനുള്ള 92 സർട്ടിഫിക്കറ്റുകൾ, എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ചിക്കഗൊല്ലരഹട്ടി ഗ്രാമത്തിലെ എടിഎമ്മിൽ നിന്ന് 18 ലക്ഷം രൂപ കൊള്ളയടിച്ച ബംഗ്ലാദേശ് പൗരൻ ഷെയ്ഖ് ഇസ്മായിൽ കിതാബ് അലിയെ പിടികൂടിയതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കഥ പുറംലോകമറിഞ്ഞത്. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏജന്റുമാർ മുഖേന ഇന്ത്യൻ രൂപ ബംഗ്ലാദേശ് കറൻസിയിലേക്ക് മാറ്റി നൽകുന്ന സയ്യിദ് അക്കൂൺ എന്ന ഷാഹിദ് അഹമ്മദിനെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകൻ സുമൻ ഇസ്ലാം അടക്കമുള്ള ഒമ്പതംഗ സംഘത്തെ പിടികൂടിയത്.
Comments