ന്യൂഡൽഹി : ശ്രീലങ്കയുടെ സ്ഥിതി വരരുതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിന് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കടത്തിൽ മുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകരാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ ശ്രീലങ്കയേക്കാൾ പരിതാപരകമാരും കേരളത്തിലെ അവസ്ഥയെന്നും റിസർ ബാങ്ക് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളം കൂടാതെ പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ചെലവ് ചുരുക്കി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
അയൽരാജ്യമായ ശ്രീലങ്കയിലെ സമീപകാല സാമ്പത്തിക പ്രതിസന്ധി പൊതു കടം സുസ്ഥിരതയുടെ നിർണായക പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് . ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിലെ സാമ്പത്തിക സമ്മർദ്ദം ഉയർന്നുവരുന്നതിന്റെ അടയാളങ്ങളാണിത് എന്ന് ലേഖനത്തിൽ പറയുന്നു.
ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ നിർദേശ പ്രകാരം സാമ്പത്തിക വിദഗ്‌ദ്ധരുടെ സംഘമാണ് ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തിയത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടത്തിന്റെ വളർച്ച കഴിഞ്ഞ അഞ്ച് വർഷമായി അവരുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഎസ്ഡിപി) വളർച്ചയെ മറികടന്നിരിക്കുയാണെന്നും ആർബിഐ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പഴയ പെൻഷൻ പദ്ധതികൾ പുനരാരംഭിച്ചത്, അർഹമല്ലാത്ത സൗജന്യങ്ങൾക്കുള്ള ചെലവ് വർധന, ആകസ്മികമായുള്ള ബാധ്യതകളുടെ വർദ്ധനവ് തുടങ്ങിയ കാര്യങ്ങളാണ് ഈ സംസ്ഥാനങ്ങളെ കൂടുതൽ കടത്തിലേക്ക് തള്ളിയിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികളിൽ തന്ത്രപരമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് ലേഖനത്തിൽ പറയുന്നു.
കേരളം കടമെടുത്തുകൊണ്ട് അനാവശ്യമായ പദ്ധതികൾ പുറത്തിറക്കുന്നതിനെതിരെ നേരത്തെയും വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. പിണറായി വിജയൻ നാട് നീളെ കടം വാങ്ങി, പുതിയ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട്, പാർട്ടിയ്‌ക്ക് സത്‌പ്പേര് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.
Comments