കൊച്ചി: സ്വപ്‌ന സുരേഷിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചു. ഈ മാസം 22ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. രഹസ്യമൊഴിയുടെ പകർപ്പ് കഴിഞ്ഞ ദിവസം ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ, ഭാര്യ കമല എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് സ്വപ്‌ന പുതിയതായി വെളിപ്പെടുത്തലുകൾ നടത്തിയത്. വിശദമായ വെളിപ്പെടുത്തൽ സ്വപ്ന കോടതിയിൽ സമർപ്പിച്ച 164 മൊഴിപ്പകർപ്പിലുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
കേസിൽ ഇഡി വീണ്ടും തുടരന്വേഷണത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. 164 മൊഴിക്ക് പുറമേ ഇനിയെന്തെല്ലാം സ്വപ്‌നയ്‌ക്ക് പറയാനുണ്ടെന്നും എന്തെല്ലാം തെളിവുകൾ ഇനി സമർപ്പിക്കാനുണ്ടെന്നും ഇഡി പരിശോധിക്കും.
Comments