കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരർ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഖൊരാസൻ പ്രവിശ്യാ വിഭാഗമാണ് ഭീകരാക്രമണം നടത്തിയത്. സിഖുകാരൻ ഉൾപ്പെടെ രണ്ട് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. കാബൂളിലെ ബാഗ്-ഇ-ബാല മേഖലയിലുള്ള കർതെ പർവാൺ ഗുരുദ്വാരയിൽ ഇന്നലെ അതിരാവിലെയായിരുന്നു ആക്രമണമുണ്ടായത്.
മുൻ ബിജെപി നേതാവ് നുപൂർ ശർമ പ്രവാചക പരാമർശം നടത്തിയതിലുള്ള വിദ്വേഷവും പ്രതികാരവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഐഎസ് ഭീകരർ അവകാശപ്പെട്ടു. ഹിന്ദുക്കളെയും സുഖുകാരെയുമാണ് ലക്ഷ്യമിട്ടതെന്നും ഭീകരർ വ്യക്തമാക്കി.
ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച് അകത്തേക്ക് പ്രവേശിച്ച തങ്ങളുടെ പടയാളികൾ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും ഹാൻഡ് ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നവെന്ന് ഐഎസ് അറിയിച്ചു. അതേസമയം അക്രമികൾ മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ താലിബാൻ വകരുത്തിയിരുന്നു. ആക്രമണ സമയത്ത് 30ഓളം പേരാണ് ഗുരുദ്വാരയ്‌ക്ക് അകത്ത് ഉണ്ടായിരുന്നത്.
Comments