ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. ശിവനഗർ സ്വദേശി ഹൃദ്ദിക്ക് യാദവ് ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമ ഉപയോക്താക്കൾ നൽകിയ പരാതിയിൽ അസംഗഡ് പോലീസാണ് ഹൃദ്ദിക്കിനെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഇയാൾ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. ഇതിനായി ഇയാൾ ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നു. സാമ്യമുള്ള പേരുകളിലുള്ള പ്രൊഫൈലുകളിൽ നിന്നും യോഗി ആദിത്യനാഥിനെതിരെ സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ ഉയരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എല്ലാ പ്രൊഫൈലുകളും ഹൃദ്ദിക്കിന്റേതാണെന്ന് കണ്ടെത്തി. ഇതേ തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ലാപ്ടോപ്പും, മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇയാളുടെ ലാപ്ടോപ്പിൽ നിന്നും അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ഐടി ആക്ടിലെ 505(2), 504, 67 എന്നീ വകുപ്പുകൾ പ്രകാരമാണ് ഹൃദ്ദിക്കിനെതിരെ കേസ് എടുത്തിട്ടുള്ളത്.
Comments