എറണാകുളം: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ സിനിമ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. സെൻസർ ബോർഡിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നേരത്തെ സിനിമയുടെ പ്രദർശനത്തിന് എറണാകുളം ജില്ല സബ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
കുരുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്ന് അറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെടൽ.
പരാതി പരിശോധിച്ച ശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവുവെന്നും ഹൈക്കോടതി സെൻസർബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന സിനിമ പറയുന്നത് തന്റെ കഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേൽ ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹം നൽകിയ ഹർജിയിൽ ആണ് നേരത്തെ എറണാകുളം ജില്ല സബ് കോടതിയും ഇടപെട്ടത്. ഹർജി തീർപ്പാക്കുംവരെ സിനിമ മുഴുവനായോ, ഭാഗികമായോ പ്രദർശിപ്പിക്കുന്നതും, തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്.
Comments