മുഹമ്മദ് നബിയെപ്പറ്റി പരാമർശിച്ച നൂപൂർ ശർമ്മയെ പിന്തുണച്ചു എന്ന കാരണത്താലാണ് ഉദയ്പൂരിൽ കനയ്യ ലാൽ എന്ന യുവാവിനെ മുസ്ലീം ഭീകരർ അരുംകൊല ചെയ്തത്. ഇപ്പോൾ അതിന് സമാനമായ ഒരു കൊലപാതകം ഒരാഴ്ചയ്‌ക്ക് മുമ്പ് മഹാരാഷ്‌ട്രയിൽ നടന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. മഹാരാഷ്‌ട്രയിലെ അമരാവതി നഗരത്തിൽ നടന്ന കൊലപാതകവും നൂപൂർ ശർമ്മയെ അനുകൂലിച്ചതിനുള്ള പ്രതികാരമാണെന്ന നിലപാടിലാണ് പോലീസ്.
അമരാവതി നഗരത്തിൽ 54 കാരനായ രസതന്ത്രജ്ഞനെയാണ് ഒരു സംഘം മാരകമായി കുത്തികൊലപ്പെടുത്തിയത്. കെമിസ്റ്റായ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെടുന്നത് ജൂൺ 21 നാണ്. നൂപൂർ ശർമ്മയെ പിന്തുണച്ച് ഇദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രഹ്ലാദറാവു കൊല്ലപ്പെടുന്നത്.
കെമിസ്റ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രധാന പ്രതിയായ ഇർഫാൻ ഖാനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും അമരാവതി പോലീസ് കമ്മീഷണർ ഡോ ആരതി സിംഗ് പറഞ്ഞു. നൂപൂർ ശർമ്മയെ പിന്തുണച്ച് ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രഹ്ലാദറാവു പോസ്റ്റ് ഇട്ടിരുന്നു. അതിന് പിന്നാലെ, കോൽഹെയെ ഇല്ലാതാക്കാൻ ഇർഫാൻ ഖാൻ ഗൂഢാലോചന നടത്തുകയായിരുന്നു. അതിനായി അഞ്ച് പേരെ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments