തിരുവനന്തപുരം : പീഡനപരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുന്നതിനിടെ കയർത്ത് മുൻ എംഎൽഎ പിസി ജോർജ്. പീഡന പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പരാതിക്കാരിയുടെ പേര് പറഞ്ഞുവെന്ന് ആരോപിച്ച് മാദ്ധ്യമ പ്രവർത്തക പിസിയോട് തട്ടിക്കയറി. തുടർന്നാണ് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്.
സോളാർ കേസ് പ്രതിയായ പരാതിക്കാരിയുടെ പേര് പിസി ജോർജ് വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് മാദ്ധ്യമ പ്രവർത്തക പിസി ജോർജിനോട് തട്ടിക്കയറിയത്. എന്നാൽ പരാതിക്കാരിയുടെ അല്ലാതെ പിന്നെ ആരുടെ പേരാണ് താൻ പറയേണ്ടത് എന്ന് പിസി ചോദിച്ചു. തുടർന്ന് പിസി ജോർജ് മാപ്പ് പറയണമെന്ന് മാദ്ധ്യമപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
പിസി ജോർജിനെ അവിടെ നിന്നും പോലീസ് മാറ്റാൻ ശ്രമിച്ചെങ്കിലും മാദ്ധ്യമപ്രവർത്തകർ ചുറ്റിനും കൂടി കയ്യേറ്റ ശ്രമം നടത്തി. മുൻ എംഎൽഎയെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുനിർത്തിയ ശേഷമാണ് പോലീസ് പിസിയെ ജീപ്പിൽ കയറ്റിക്കൊണ്ട് പോയത്.
Comments