തിരുവനന്തപുരം: പിസി ജോർജ്ജിനെതിരെ സോളാർക്കേസ് പ്രതി നൽകിയ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പരാതിക്കാരി. പിസി ജോർജ്ജ് ശത്രുവായിരുന്നില്ല. ഇപ്പോൾ അറസ്റ്റുണ്ടാകുമെന്ന് കരുതിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
കഴിഞ്ഞ എട്ട് വർഷമായി പിസി ജോർജ്ജുമായി വളരെ അടുത്ത ബന്ധത്തിലാണ് തുടർന്നിരുന്നത്. സ്വപ്‌ന സുരേഷിനെ സഹായിക്കണമെന്ന് തോന്നിയതുമുതലാണ് തന്റെയടുത്ത് മോശമായി പെരുമാറിയതെന്നും സോളാർക്കേസ് പ്രതി പറഞ്ഞു. പിസി ജോർജ്ജുമായുള്ള സംഭാഷണത്തിന്റെ ഫോൺ റെക്കോർഡുകൾ പക്കലുണ്ടെന്നും തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായും പരാതിക്കാരി അറിയിച്ചു.
”തെളിവുണ്ടോയെന്ന് എന്നോട് ആവർത്തിച്ച് ചോദിക്കുന്നു. ഇതുപോലെ അവരോട് തെളിവുണ്ടോയെന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്? പിസി ജോർജ്ജ് ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായിട്ടറിയാം. ഗസ്റ്റ് ഹൗസിലേക്ക് ഉൾപ്പെടെ ക്ഷണിച്ചു. അതിനെയൊന്നും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഞാൻ പുണ്യവതിയില്ല. ഞാനൊരു പ്രതിയാണ്. പക്ഷേ ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഒരിക്കലും നിന്നട്ടില്ല. സ്വർണക്കടത്ത് കേസുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്നെപോലെ സാമ്പത്തിക കുറ്റകൃത്യക്കേസിൽ പ്രതിയായ ഒരാൾക്ക് മറ്റ് കേസുകളിൽ പങ്കില്ല. ” സോളാർക്കേസ് പ്രതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments