മുംബൈ: ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുന്നതിന് മുൻപ് കെമിസ്റ്റ് ഉമേഷ് കോൽഹെ നുപൂർ ശർമ്മയുടെ പരാമർശങ്ങൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായി സഹോദരൻ മഹേഷ്. ഭീഷണി നിലനിന്നിരുന്നകാര്യം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ലെന്നും മഹേഷ് പറഞ്ഞു. വാർത്താ ഏജൻസിയോടായിരുന്നു മഹേഷ് ഉമേഷിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നൂപുർ ശർമ്മയുടെ പരാമർശങ്ങൾ ഉമേഷ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. വ്യക്തിപരമായി ആർക്കും അയച്ചുകൊടുത്തതായി അറിയില്ല. . ഇസ്ലാമിക തീവ്രവാദികളിൽ നിന്നും ഭീഷണി നിലനിന്ന വിവരം ഉമേഷ് ആരോടും പറഞ്ഞിരുന്നില്ലെന്നും മഹേഷ് പറഞ്ഞു.
കടയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ഉമേഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ബൈക്കിൽ വരുന്നതിനിടെ ഇസ്ലാമിക തീവ്രവാദികൾ തടഞ്ഞ് നിർത്തി ഉമേഷിനെ കുത്തി വീഴ്‌ത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും മഹേഷ് വ്യക്തമാക്കി.
Comments