മുംബൈ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ അമരാവതി സ്വദേശിയായ ഉമേഷ് കോൽഹയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ ആയ ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് റഹീമിനെയാണ് കസ്റ്റഡിയിൽവിട്ടത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി എൻഐഎ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഇയാളെ കസ്റ്റഡിയിൽവിട്ടത്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ഉമേഷിനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാണ്. ഇതേ തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളായി, എവിടെവെച്ച് കൊല ആസൂത്രണം ചെയ്തു, തുടങ്ങിയ കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
കേസിൽ ഇതുവരെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുദാസിർ അഹമ്മദ്, ഷാരുഖ് പഠാൻ, അബ്ദുൾ തൗഫീഖ്, ഷൊയ്ബ് ഖാൻ, അതിബ് റഷീദ്, യൂസുഫ്ഖാൻ ബഹദൂർ ഖാൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് ആറ് പേർ.
Comments