മുംബൈ: പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങൾ ഈടാക്കുന്ന മൂല്യ വർദ്ധിത നികുതി ( വാറ്റ്) ഒഴിവാക്കി മഹാരാഷ്‌ട്ര സർക്കാർ.വിശ്വാസ വോട്ടെടുപ്പിന് ശേഷം നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പെട്രോളിന് ലിറ്ററിന് 111.35 ഉം ഡീസലിന് 97.28 രൂപയുമാണ് മുംബൈ നഗരത്തിലെ നിരക്ക്. മെയ് അവസാനത്തിൽ പെട്രോളിന്റെ നികുതിയിൽ 2.08 രൂപയും ഡീസലിന് 1.44 രൂപയും സംസ്ഥാന നികുതി ഇനത്തിൽ കുറച്ചിരുന്നു. കേന്ദ്ര സർക്കാർ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും നികുതി ഇനത്തിൽ കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹാരാഷ്‌ട്ര സർക്കാരും നികുതി കുറച്ചത്.
കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങളും സമാനമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മഹാരാഷ്‌ട്രയും കേരളവും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ ഇത് അംഗീകരിച്ചിരുന്നില്ല. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് ആയി പിരിച്ചിരുന്ന എക്സൈസ് ഡ്യൂട്ടിയാണ് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നത്. സംസ്ഥാനത്തിന് ഇന്ധന വിലയിൽ ലഭിക്കുന്ന വരുമാനത്തെ ഇത് ബാധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഒഴിവാക്കിയ വാറ്റ് നികുതി റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സെസ്(ആർഐസി) ഇനത്തിൽ നിന്ന് ലഭ്യമാകുമെന്നും അതുകൊണ്ട് കേന്ദ്രം ഏർപ്പെടുത്തിയ രണ്ട് നികുതിയും ഒഴിവാക്കുകയാണെന്നും ധനകാര്യമന്ത്രി അറിയിച്ചു.
നേരത്തെ നവംബറിൽ പെട്രോളിന് കേന്ദ്രം 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഇന്ധനത്തിന് ഈടാക്കുന്ന വാറ്റ് നികുതി കുറച്ച് സംസ്ഥാനങ്ങൾ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് പ്രധാനമന്ത്രിയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു. അധികാരം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.
Comments