ഉജ്ജയിൻ: കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീട്ടിനുള്ളിലെ ധാന്യച്ചാക്കുകൾക്കിടയിൽ നിന്നും കണ്ടെത്തി. പതിമൂന്ന് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സംഗത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു.
മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടിയെ വീട്ടിലാക്കി മുത്തശ്ശനും മുത്തശ്ശിയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. തിരികെ എത്തിയപ്പോൾ പെൺകുട്ടിയെ അവിടെ എങ്ങും കണ്ടില്ല. തിരച്ചിൽ നിഷ്ഫലമായതോടെ, അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, പെൺകുട്ടിയുടെ വീട് പരിശോധിച്ചു. വീടിന്റെ മുകൾ നിലയിൽ പരിശോധന നടത്തുന്നതിനിടെ, ധാന്യച്ചാക്കുകൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹത്തിൽ ടോപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് ഫോറൻസിക് വിദഗ്ദ്ധർ വിശദീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments