ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്. ഇല്ലിനോയിസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
In Highland Park, Illinois people trying to enjoy the #4thOfJuly parade had a mass shooter on a rooftop started firing down at the parade.
The situation is still active multiple people shoot and life flight has been seen. pic.twitter.com/ivzpXD8SKX
— 🇺🇦Skyleigh Heinen🇺🇸 (@Sky_Lee_1) July 4, 2022
ഷിക്കാഗോ നഗരത്തിന് 25 മൈൽ അകലെയുള്ള ഹൈലന്റ് പാർക്കിലായിരുന്നു ആക്രമണം. 246-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരേഡിൽ പങ്കെടുക്കാൻ നൂറുക്കണക്കിനാളുകൾ ഇവിടെ തടിച്ച് കൂടിയിരുന്നു. ഇതിനിടെയാണ് അമേരിക്കൻ സമയം രാവിലെ 10.30ഓടെ വെടിവെയ്പ്പുണ്ടായത്.
പരേഡ് തുടങ്ങി ഏകദേശം 10 മിനിറ്റ് പിന്നിടുമ്പോൾ അക്രമി വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. ഏകദേശം 20ഓളം പ്രാവശ്യം വെടിയൊച്ചകൾ കേട്ടുവെന്നാണ് ദൃക്‌സാക്ഷികളുടെ പ്രതികരണം. വെടിവെയ്പ്പുണ്ടായതോടെ പരേഡിനെത്തിയവർ ചിതറി ഓടുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് പരേഡിന് നേരെ അക്രമി വെടിവെച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകായാണ്. ഇതുവരെ അക്രമിയെ പിടികൂടാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുഎസിനെ നടുക്കി വീണ്ടും കൂട്ടവെടിവെയ്പ്പുണ്ടായതോടെ മറ്റിടങ്ങളിലെ പരേഡുകൾ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.
Comments