തിരുവനന്തപുരം: സിപിഎം വേദിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാൻ. ഭരണഘടനയെയല്ല, ഭരണകൂടം നടത്തുന്ന ഇടപെടലുകളെയാണ് വിമർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതോടെയാണ് മന്ത്രിയുടെ ഈ നിലപാട് മാറ്റം. പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും.
ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നും ഉളള സജി ചെറിയാന്റെ വാക്കുകളാണ് പ്രതിഷേധത്തിനിടയാക്കിയത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് പരാമർശമുണ്ടായത് ഭരണഘടനെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് വിമർശനം.
പരാമർശം വിവാദമായതോടെ മന്ത്രിയുടെ പ്രസംഗം മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു.
Comments