ഇസ്ലാമാബാദ്: ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്താൻ ക്രിക്കറ്റ് താരം കമ്രാൻ അക്മലിന്റെ വീട്ടിൽ നിന്നും ആടിനെ മോഷ്ടിച്ചു. ബലി പെരുന്നാളിനായി കമ്രാൻ വാങ്ങിയ ആടിനെയാണ് ജൂലൈ 7 ന് രാത്രിയിൽ മോഷ്ടിച്ചത്. ലാഹോറിലെ അക്മലിന്റെ കുടുംബത്തിലേയ്‌ക്ക് ബലി അർപ്പിക്കുന്നതിനായി ആറ് ആടുകളെയാണ് വാങ്ങിയിരുന്നത്. ആടുകൾക്ക് കാവലിരുന്ന വേലക്കാരൻ ഉറങ്ങി പോയതിനെ തുടർന്നാണ് കള്ളൻമാർ ആടിനെ മോഷ്ടിച്ചത്.
ബലി നൽകുവാൻ മേടിച്ചതിലെ ഏറ്റവും വലിയ ആടാണ് മോഷണം പോയിരിക്കുന്നതെന്ന് അക്മലിന്റെ പിതാവ് പറയുന്നു. 90,000 രൂപ കൊടുത്താണ് തങ്ങൾ ആടിനെ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ആടിനെ കണ്ടെത്തുമെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും ഹൗസിംഗ് സൊസൈറ്റിയുടെ സെക്യൂരിറ്റി കമ്രാൻ അക്മലിന്റെ കുംടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
പെരുന്നാൾ ജൂലൈ 10 ന് നടക്കുന്നത്. ബലിപ്പെരുന്നാൾ ദിനത്തിൽ വിശ്വാസത്തിന്റെ ഭാഗമായി മൃഗങ്ങളെ ബലി നൽകി വരുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ഈ ദിവസം ബലി കഴിച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം മറ്റുള്ളവർക്കും നൽകുന്നു.
Comments