ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യ വംശജൻ ഋഷി സുനക് മുന്നേറുന്നത് കണ്ടുനിൽക്കാനാകാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഋഷി സുനക് അല്ലാതെ മറ്റാർക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നാണ് രാജിവെച്ച ബോറിസ് ജോൺസൻ സ്വന്തം പാർട്ടിക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സുനകിനെതിരെ വംശീയ പ്രചാരണ നീക്കങ്ങളും നടക്കുന്നുണ്ട്.
പരാജയപ്പെട്ട ടോറി നേതൃത്വത്തിലെ സ്ഥാനാർത്ഥിയോട് മുൻ ചാൻസലറെ പിന്തുണയ്‌ക്കരുതെന്നാണ് ബോറിസ് ജോൺസന്റെ നിർദ്ദേശം. രാജിവെച്ച് പുറത്ത് പോയാൽ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുക്കില്ലെന്നും തിരഞ്ഞെടുപ്പിൽ പരസ്യമായി ഇടപെടില്ലെന്നും ബോറിസ് ജോൺസൺ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ സുനകിനോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികളോട് ജോൺസൺ സംഭാഷണം നടത്തുകയും അവർക്കിടയിൽ വംശീയ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതായാണ് വിവരം. സുനകിന് പകരം ജൂനിയർ ട്രേഡ് മന്ത്രിയായ പെന്നി മോർഡൗണ്ടിനെ തന്റെ പിൻഗാമിയാക്കാനും ജോൺസൺ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും വിജയിച്ച സുനക്, വ്യാപാര മന്ത്രി പെന്നി മൊർഡോണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ മന്ത്രി കെമി ബാഡെനോക്ക്, ടോറി ബാക്ക്‌ബെഞ്ചർ ടോം തുഗെന്ധത് എന്നിവർക്കൊപ്പം ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കും.
അതേസമയം ബോറിസ് ജോൺസന്റെ പാർട്ടിക്കാർ സുനകിന് മികച്ച പിന്തുണയാണ് നൽകുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളിൽ നിന്ന് മാറി സുനകിന് ഒരു പോസിറ്റിവിറ്റി വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്ന് എംപിമാർ പറയുന്നു.
Comments