ഡൽഹി :കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഈ വർഷത്തെ മൺസൂൺ സമ്മേളനത്തിന് ലോക്‌സഭ തുടക്കം കുറിച്ചു . വെടിപ്പിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജൂലൈ 8-നാണ് മരിച്ചത് . ഇന്ത്യയുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം . രാജ്യത്തിന്റെ വളർച്ചയിൽ മികച്ച സഹകരണങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ലോക്സഭയിലെ അനുശോചന വേളയിൽ പറഞ്ഞു .
എനിക്ക് നഷ്ടമായത് ഒരു ആത്മാർത്ഥ സുഹൃത്തിനെയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് . അദ്ദേഹം എഴുതിയ കുറിപ്പിന് എന്റെ ആബെ സാൻ എന്നായിരുന്നു തലക്കെട്ട് കൊടുത്തിരുന്നത് .
അദ്ദേഹം മികച്ചൊരു ഭരണാധികാരിയും , രാഷ്‌ട്ര തന്ത്രജ്ഞനുമായിരുന്നു . ലോകത്തിനു നഷ്ടമായത് ഏറ്റവും നല്ലൊരു ദാർശനികനെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് . അരുൺ ജെയ്റ്റ്‌ലി സ്മാരക പ്രഭാഷണത്തിൽ പങ്കെടുത്തപ്പോൾ ആബെയെ കുറിച്ച് അദ്ദേഹം വികാരഭരിതനായിട്ടായിരുന്നു സംസാരിച്ചിരുന്നത് ..
യു എ ഇ പ്രസിഡന്റും സൗദി അറേബ്യൻ ഭരണാധികാരിയായ ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാനും , കെനിയയുടെ മൂന്നാമത്തെ പ്രസിഡന്റ് മ്വായ് കിബാകിക്കും സഭ ആദരാഞ്ജലികൾ അർപ്പിച്ചു .
Comments