വിമാനവിലക്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണ് കൺവീനർ ഇ പി ജയരാജനെതിരെ വിമർശനം ശക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് ഇ.പി ജയരാജനാണ്. തെളിവ് തങ്ങളുടെ പക്കലുണ്ട്. അറസ്റ്റുകൾ വിവാദമാകുന്നത് സത്യസന്ധമായ നടപടിയല്ലാത്തതിനാണ്. ഇത്തരം നടപടികളുടെ ബുദ്ധികേന്ദ്രം പി.ശശിയാകാമെന്നും കെ സുധാകരൻ ആരോപിച്ചു.
ഇ പി യാത്ര ചെയ്യാത്തതിനാൽ ഇൻഡിഗോ കമ്പിനി പൂട്ടാൻ പോകുകയാണ്. ഇൻഡിഗോയ്‌ക്ക് ലാഭം ഉണ്ടാക്കി നൽകിയിരുന്നത് ഇ.പി യും ഭാര്യയും യാത്ര ചെയ്തായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. വിമാനയാത്രയിൽ മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്ത് ശബരിനാഥൻ നിരപരാധിയാണെന്നും കെ. സുധാകരൻ വ്യക്തമാക്കി. എന്ത് ചെയ്തിട്ടാണ് അറസ്റ്റ്. നാണം കെട്ട വർത്തമാനം പറഞ്ഞ് നടക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ.
വിമാനത്തിൽ ആക്രമണത്തിനിരയായത് തങ്ങളുടെ കുട്ടികളാണ്. മുഖ്യമന്ത്രി കളവ് പറയുന്നു. കളവ് അല്ലാതെ സത്യം പറഞ്ഞ പാരമ്പര്യം കണ്ണൂരിലെ സിപിഎം നേതാക്കൾക്കില്ല. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ നിലവാരം പുലർത്തണ്ടേ. അക്രമിച്ചയാളിന്റെ പേരിൽ കേസില്ല. കോടതിയെ പോലും തെറ്റിധരിപ്പിച്ചുവെന്നും കെ സുധാകരൻ ആരോപിച്ചു.
ശബരിനാഥന്റെ ജാമ്യം സർക്കാരിനു തിരിച്ചടി, പോലീസിനു നാണക്കേടെന്ന്
ഉമ്മൻ ചാണ്ടി
കള്ളക്കേസിൽ കുടുക്കി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനെ ജയിലിടയ്‌ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ ആയുധമായി മാറിയ പോലസിന് കനത്ത നാണക്കേടും.
പോലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകർക്കാൻ കഴിയില്ല. സർക്കാരിന്റെ ദുഷ്ചെയ്തികൾക്കെതിരേ കൂടുതൽ കരുത്തോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും പോരാടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
Comments