കൊച്ചി : ഹോക്കിതാരം ശ്യാമിലിയുടെ(26) ആത്മഹത്യയ്‌ക്ക് പിന്നിൽ ഭർത്താവിന്റെ ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. ശ്യാമിലിയുടെ ഡയറിയിലാണ് ഭർതൃവീട്ടിൽ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നത്. ഏപ്രിൽ 25 ന് വൈകീട്ടാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിൽ ശ്യാമിലിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് ശേഷം യുവതിയുടെ ഡയറി കുടുംബത്തിന് ലഭിച്ചു. തുടർന്ന് ഇവരത് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തന്റെ മുന്നിൽ വെച്ച് ഭർത്താവ് സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അത് തന്നോട് കാണാൻ നിർബന്ധിക്കുകയും ചെയ്യുമെന്ന് ശ്യാമിലിയുടെ ഡയറിയിൽ പറയുന്നു. ഓരോ പെണ്ണുങ്ങളെപ്പറ്റിയും പറയാറുണ്ട്, താനും അതുപോലെ പറയണം. കള്ളും ബിയറും നിർബന്ധിച്ച് കഴിപ്പിക്കുകയും കഞ്ചാവും സിഗരറ്റുമെല്ലാം വലിപ്പിക്കുകയും ചെയ്യാറുണ്ട്.
അശ്ലീല ചിത്രങ്ങൾ കാണാൻ നിർബന്ധിക്കുകയും തന്നെക്കൊണ്ട് വൃത്തികേടുകൾ പറയിപ്പിക്കുകയും ചെയ്യാറുണ്ട്. പിന്നെ ഇതിനെക്കുറിച്ച് ചോദിച്ച് നിരന്തരം വഴക്കിടുകയും പതിവായിരുന്നു എന്ന് ഡയറിയിൽ പറയുന്നു. തന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പല പെൺകുട്ടികളുമായി ഭർത്താവ് ചാറ്റ് ചെയ്യുമായിരുന്നു. ഭർതൃവീട്ടുകാരിൽ നിന്നും ഏൽക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും ഡയറിയിൽ പറയുന്നുണ്ട്. തന്നോട് ഇഷ്ടമുണ്ടെങ്കിൽ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു എന്നാണ് ശ്യാമിലി പറയുന്നത്.
മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ആത്മഹത്യ ചെയ്തത്.
Comments