അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനെ കീഴടക്കിയ ശേഷം താലിബാൻ അതിക്രൂരമായ ഭരണമാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത് . അഫ്ഗാൻ ജനത ഭയാനകമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത് . താലിബാൻ ഭരണത്തിന് കീഴിൽ ക്രൂരമായ കൊലപാതകങ്ങളും മനുഷ്യാവകാശ വിരുദ്ധമായ പ്രവർത്തനങ്ങളുമാണ് നടന്നു വരുന്നത് . അതിഭീകരമായ മാനുഷിക പ്രതിസന്ധികൾക്കിടയിലും താലിബാൻ അവരുടെ അക്രമങ്ങൾ ഒട്ടും കുറക്കാൻ തയ്യാറാകുന്നില്ല . കഴിഞ്ഞ ദിവസം ബാഗിലാനിലെ അന്തരാബ് ജില്ലയിൽ ഒരാളെ വെടിവെച്ച് കൊല്ലുകയും തിരക്കേറിയ മാർക്കറ്റിൽ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു . താലിബാന്റെ ഏറ്റവും പുതിയ ക്രൂരമായ കൊലപാതകണിതെന്നു പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.
വീടിനകത്തിരുന്ന യുവാവിനെ വീദിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടുവന്നു വെടിവെച്ച് കൊല്ലുകയായിരുന്നു . മൃതദേഹത്തിനരികിലേക്ക് ഓടിയെത്തിയ ജനങ്ങളെ പിരിച്ചു വിടാനായി ആകാശത്തേക്ക് വെടി ഉതിർത്ത് ഭയപ്പെടുത്തുകയായിരുന്നു എന്നും പറയുന്നു . അഫ്ഗാനിൽ താലിബാൻ സ്വേച്ഛാധിപത്യമാണ് നടത്തുന്നതെന്ന് ഞങ്ങൾ പറഞ്ഞു . മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത് . സ്വാതന്ത്ര്യവും ജനാധിപത്യവും ഇനി ഒരിക്കലൂം തിരികെ വരില്ല എന്നാണ് അഫ്ഗാൻ ജനത പറയുന്നത് . അഫ്‌ഗാനിസ്ഥാനിൽ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളാണ് താലിബാൻ നടത്തുന്നതെന്ന് ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്ര സംഘടനാ പ്രസ്താവന നടത്തിയിരുന്നു . അതിനു തൊട്ടു പിന്നാലെയാണ് ഈ സംഭവം നടക്കുന്നത് .
ജനങ്ങളുടെ മൗലിക അവകാശങ്ങളെ സംരക്ഷിക്കുവാനുള്ള യാതൊരു നടപടിയും താലിബാൻ അംഗീകരിക്കില്ല . മാത്രമല്ല മനുഷ്യാവകാശ കമ്മീഷനെയും , അതുമായി ബന്ധപ്പെട്ടുള്ള പ്രധാന വകുപ്പുകളും താലിബാൻ പിരിച്ചു വിട്ടിരുന്നു . തികച്ചും ഇസ്ലാമിക നിയമപ്രകാരമുള്ള ഭരണമാണ് നടപ്പിലാക്കുന്നതെന്നും . അഫ്ഗാൻ ജനത ദുരിതപൂർണ്ണമായ ദിനങ്ങളെ കണ്ടുകൊണ്ടാണ് ജീവിക്കുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു . ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ ജനത പേടിച്ചു വിറച്ചാണ് ജീവിക്കുന്നത്















