ന്യൂയോർക്ക്: ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി. ലോക അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര.
നാലാമത്തെ ശ്രമത്തിൽ 88.13 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര നേട്ടം സ്വന്തമാക്കിയത്. ഗ്രനേഡിയൻ അത്‌ലറ്റ് ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് സ്വർണ മെഡൽ. 90.54 മീറ്റർ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വർണ മെഡൽ സ്വന്തമാക്കിയത്.
ആദ്യ മൂന്ന് ശ്രമങ്ങൾ പിന്നിട്ടപ്പോൾ തന്നെ 80 മീറ്റർ പിന്നിട്ട് നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ശ്രമം ഫൗൾ ആയിരുന്നു. എന്നാൽ ചെക്ക് റിപ്പബ്ലിക്കൻ താരമായ ജാക്കൂബ് വാഡ്ലെജിന് നീരജ് ചോപ്രയെ മറി കടക്കാൻ കഴിഞ്ഞില്ല. ജാവലിൻ ത്രോയിൽ ആദ്യമായാണ് ഇന്ത്യയ്‌ക്ക് മെഡൽ ലഭിക്കുന്നത്.
2003 ൽ അഞ്ജു ബോബി ജോർജ് ആണ് മെഡൽ നേടിയ ഇന്ത്യൻ താരം. വെങ്കല മെഡൽ ആയിരുന്നു അന്ന് അഞ്ജു ബോബി ജോർജിന് ലഭിച്ചത്.
Comments