രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വം; അയൽരാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി രാജ്യം സ്വീകരിച്ചവരാണ് കശ്മീരിനെ കൊളളയടിച്ചതെന്നും വിവേക് അഗ്നിഹോത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വം; അയൽരാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി രാജ്യം സ്വീകരിച്ചവരാണ് കശ്മീരിനെ കൊളളയടിച്ചതെന്നും വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 01:48 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വമാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചെന്നൈയിൽ പ്രൊഫ. പി.ആർ മുകുന്ദിന്റെ 10 ഗുണാസ് എന്ന പുസ്തകം പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാംസ്‌കാരിക നവോത്ഥാനവും സാംസ്‌കാരിക പരിവർത്തനവും അടിയന്തരമായി ആവശ്യമുളള ഘട്ടത്തിലാണ് നാം ഇപ്പോഴുളളതെന്നും ഉദയ്പൂർ കൊലപാതകം പരാമർശിച്ച് വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി.

സ്വന്തം രാജ്യത്ത് വേട്ടയാടപ്പെട്ടവർ അഭയം തേടിയെത്തിയതാണ് കശ്മീരിൽ. നമ്മൾ അവർക്ക് അഭയം നൽകി. പിന്നെ അവർ അധിനിവേശക്കാരായി. പക്ഷെ നിർഭാഗ്യവശാൽ അവർ നമ്മളെ കൊളളയടിക്കുകയും ഭിന്നിപ്പിക്കുകയും ജനങ്ങളെ മതപരിവർത്തനം നടത്തുകയും ചെയ്തു.

ഇസ്ലാമിക ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ലോകമൊട്ടുക്കും ഒരു പ്രശ്‌നമാണ്. പക്ഷെ ഇന്ത്യയിൽ എല്ലാ തരത്തിലുളള ആരാധനാലയങ്ങളും കാണാം. ഇവിടെ നമ്മൾ എല്ലാവരെയും അവരുടെ മതത്തെയും സ്വാഗതം ചെയ്യുന്നു. ഇത് തുറന്ന വിശ്വാസത്തിന്റെ സംവിധാനമാണ്. മറിച്ച് അടച്ചുപൂട്ടിയ വിശ്വാസങ്ങൾ നേരെ മറിച്ചാണ് പഠിപ്പിക്കുന്നത്. ഞാൻ പറയുന്നതെന്തോ അത് വിശ്വസിക്കണമെന്നതാണ് അവിടെ പറയുന്നത്. ആരോ കൊണ്ടുവന്ന നിയമാവലി. ആരാണ് അത് തയ്യാറാക്കിയതെന്ന് അറിയില്ല, അതിൽ പറയുന്ന കാര്യം വിശ്വസിക്കണമെന്നാണ് പ്രമാണം. അതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ നിങ്ങളെ നശിപ്പിക്കുമെന്നാണ് പറയുന്നത്. അതിന് ഉദാഹരണമാണ് അടുത്തിടെ ഉദയ്പൂരിൽ സംഭവിച്ചത്.

ഉദയ്പൂരിൽ ഒരു യുവാവിനെ രണ്ട് പേർ കഴുത്തറുത്ത് കൊന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അത് ആ നഗരത്തിൽ സാമുദായിക സംഘർഷത്തിനും വഴിയൊരുക്കി. ഇന്ത്യൻ സംസ്‌കാരം മതനിന്ദയെക്കുറിച്ച് ഒന്നും പറയുന്നില്ല. അപരിചിതമായ ഒരു പ്രതിഭാസത്തിലൂടെയാണ് നമ്മൾ പോകുന്നത്. സത്യത്തെയും ശരിയയെയും പ്രാകൃതമായ സംവിധാനങ്ങൾ കൊണ്ട് വെല്ലുവിളിക്കുകയാണ് ഇവിടെയെന്നും വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് സാംസ്‌കാരിക നവോത്ഥാനവും സാംസ്‌കാരിക പരിവർത്തനവും അടിയന്തരമായി ആവശ്യമുളള ഘട്ടത്തിലാണ് നാമെന്നും അദ്ദേഹം പറഞ്ഞു.

Tags: Vivek AgnihotriVivek Ranjan Agnihotri
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies